Wednesday, 24 May 2017

എന്റെ കേട്ടറിവുകള്‍





ക്ഷേത്രദര്‍ശനം നടത്തി പൂജാരിയില്‍ നിന്നു കൈനീട്ടി വാങ്ങുന്ന ചന്ദനം നിങ്ങളെന്താണ്‌ ചെയ്യാറുള്ളത്‌...? വിവിധ തരം ഡിസൈനുകളില്‍ ഓരോരുത്തരും സൌന്ദര്യചിഹ്നമെന്നോണം വരച്ചുവയ്ക്കും. സീമന്തരേഖയില്‍ സ്ത്രീകള്‍ സിന്ദൂരം തൊടുമ്പോഴും അല്‍പമൊക്കെ ഡിസൈന്‍ വരുത്താന്‍ ശ്രമിക്കാറില്ലേ. എന്നാല്‍ കേട്ടോളൂ, ചന്ദനവും ഭസ്മവും സിന്ദൂരവും അണിയുന്നതിനും ചില രീതികളുണ്ട്‌. അതിനു പിന്നില്‍ വലിയൊരു സങ്കല്‍പവും ശാസ്ത്രവുമുണ്ട്‌.
ക്ഷേത്രച്ചടങ്ങിന്റെ ഒഴിവാക്കാനാവാത്ത ഭാഗമാണ്‌ തീര്‍ത്ഥവും പ്രസാദവും സ്വീകരിക്കല്‍. അഭിഷേകജലം തീര്‍ത്ഥവും ചാര്‍ത്തിയ ചന്ദനം പ്രസാദവുമാണ്‌. പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന ചന്ദനം, തീര്‍ത്ഥം, ദീപം, ധൂപം, പുഷ്പം ഇവ അഞ്ചും സ്വീകരിക്കണമെന്നാണ്‌ വിധി. ദേവണ്റ്റെ ശരീരത്തില്‍ ചാര്‍ത്തിയ പുഷ്പത്തിലും ചന്ദനത്തിലും ദേവണ്റ്റെ സ്ഫുരണങ്ങള്‍ അടങ്ങിയിരിക്കും. ഇവ ധരിക്കുന്ന ഭക്തനും ഈ ഗുണഫലങ്ങള്‍ ലഭിക്കും. പ്രസാദം വീട്ടില്‍ കൊണ്ടുപോയി ധരിക്കുന്നവര്‍ക്കും അനുഗ്രഹ സ്ഫുരണങ്ങള്‍ ലഭിക്കും.
അനുഷ്ഠാനപരമായി കുറി തൊടുന്നതിന്‌ ചില സവിശേഷരീതികളുണ്ട്‌. ഭസ്മം, ചന്ദനം, കുങ്കുമം എന്നിവയാണ്‌ കുറി തൊടുന്നതിന്‌ ഉപയോഗിക്കുന്നത്‌. ഇവ ശിവന്‍, വിഷ്ണു, ശക്തി എന്നിവരുടെ പ്രവൃത്തിയേയും സ്വഭാവത്തേയും സൂചിപ്പിക്കുന്നു. ഭസ്മം ശൈവവും ചന്ദനം വൈഷ്ണവവും കുങ്കുമം ശാക്തേയവുമാണ്‌. നെറ്റിത്തടം, കഴുത്ത്‌, തോളുകള്‍, കൈമുട്ടുകള്‍, നെഞ്ച്‌, വയര്‍ഭാഗം, പുറത്ത്‌ രണ്ട്‌, കണങ്കാലുകള്‍ എന്നിങ്ങനെ 12ഭാഗങ്ങളില്‍ ഭസ്മം, ചന്ദനം, കുങ്കുമം എന്നീ മൂന്നു ദ്രവ്യങ്ങള്‍ ചാര്‍ത്തുന്നതിനാണ്‌ കുറി തൊടല്‍ എന്നു പറയുന്നത്‌. അശുദ്ധികാലങ്ങളില്‍ അനുഷ്ഠാനപരമായ കുറി തൊടല്‍ ഒഴിവാക്കണം.
നെറ്റിത്തടമാണ്‌ കുറി തൊടുന്നതില്‍ പ്രധാന ഭാഗം. വിദ്യയുടെയും ജ്ഞാനത്തിണ്റ്റെയും കേന്ദ്രസ്ഥാനമായ ഈ സ്ഥാനത്ത്‌ കുറി തൊടുമ്പോള്‍ അവിടെ ഈശ്വരചൈതന്യം ഉണരുന്നു. കുളിച്ചു ശുദ്ധമായ ശേഷം വേണം കുറി തൊടാന്‍. അരൂപിയും നിര്‍ഗുണവും സര്‍വ്വ വ്യാപിയുമായ ആത്മദര്‍ശനമാണ്‌ ശിവതത്വം. ശിവനെ സൂചിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായതാണ്‌ ഭസ്മം. എല്ലാ ഭൌതിക വസ്തുക്കളും കത്തിയമര്‍ന്നതിനു ശേഷമുള്ളതാണ്‌ ഭസ്മം. അതു പോലെ പ്രപഞ്ചമെല്ലാം സംഹരിക്കപ്പെട്ടാലും അവശേഷിക്കുന്നതാണ്‌ ആത്മതത്വം. ശിവന്‍ ഈ പരമാത്മതത്വമാണ്‌.
നെറ്റിക്കു കുറുകെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഭസ്മം അണിയണമെന്നാണ്‌ ശാസ്ത്രം. സന്യാസിമാര്‍ മാത്രമേ മൂന്നു കുറി അണിയാന്‍ പാടുള്ളൂ. ഒറ്റക്കുറി എല്ലാവര്‍ക്കുമണിയാം. ഓരോ ഭസ്മരേഖയും തനിക്ക്‌ കഴിഞ്ഞു പോയ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം എന്നീ ഗ്രഹസ്ഥാശ്രമങ്ങളുടെ സൂചനയാണ്‌. കുറികളുടെ എണ്ണം അതാത്‌ ഗ്രഹസ്ഥാശ്രമങ്ങള്‍ കഴിഞ്ഞുവെന്നതിണ്റ്റെ സൂചനയും. ഭസ്മക്കുറി നെറ്റിയില്‍ ലംബമായി അണിയാന്‍ പാടില്ല. ശിരസ്സാകുന്ന ബ്രഹ്മാണ്ഡത്തെ ചുറ്റിക്കിടക്കുന്ന ആത്മമണ്ഡലത്തെ സൂചിപ്പിക്കാനാണ്‌ ഭസ്മം നെറ്റിക്ക്‌ കുറുകെ ധരിക്കുന്നത്‌. ഭസ്മം അണിയുന്ന വിരല്‍ വലതു കൈയിലേതാകണം. നെറ്റിയുടെ ഇടതുവശത്താരംഭിച്ച്‌ കുറിയിട്ടശേഷം തലയ്ക്ക്‌ ചുറ്റുമായി പ്രദക്ഷിണം വച്ച്‌ പുരികള്‍ങ്ങള്‍ക്ക്‌ മധ്യേ സ്പറ്‍ശിച്ച്‌ നിറ്‍ത്തണമെന്നാണ്‌ വിധി. ചൂണ്ടുവിരല്‍ ഉപയോഗിക്കാതെ നടുവിരല്‍, മോതിരവിരല്‍, ചെറുവിരല്‍ എന്നിവയില്‍ ഭസ്മം നനച്ച്‌ തേച്ച്‌ ഇരു കൈകളിലും പതിപ്പിച്ചശേഷം 12 സ്ഥാനങ്ങളിലും ഭസ്മക്കുറി അണിയുന്നു.
ചന്ദനം സര്‍വ്വവ്യാപിയായ വിഷ്ണു തത്വത്തെ സൂചിപ്പിക്കുന്നു. ചന്ദനത്തിണ്റ്റെ സുഗന്ധം വളരെവേഗത്തില്‍ വ്യാപിക്കുന്നതാണ്‌. കൂടാതെ മനോഹരവും തണുപ്പുള്ളതുമാണിത്‌. ഇതിലൂടെ സര്‍വ്വവ്യാപിയും വിശുദ്ധ സത്വഗുണപ്രധാനിയുമായ വിഷ്ണുവിനെ സൂചിപ്പിക്കാന്‍ ചന്ദനം പര്യാപ്തമാകുന്നു. ഒരു ഔഷധം കൂടിയായ ചന്ദനം സംസാരദു:ഖത്തിന്‌ ഔഷധമായ വിഷ്ണുഭക്തിയെ സൂചിപ്പിക്കുന്നു. പ്രകൃതി പരിപാലനകര്‍ത്താവായ വിഷ്ണുവിണ്റ്റെ നെടുനായകത്വം സൂചിപ്പിക്കാനായി ചന്ദനം നെറ്റിയില്‍ ലംബമായി അണിയണം. നെറ്റിക്കു കുറുകെ ചന്ദനമണിയുന്നത്‌ വൈഷ്ണവസമ്പ്രദായങ്ങള്‍ക്ക്‌ എതിരാണ്‌. സുഷുമ്‌നാ നാഡിയുടെ പ്രതീകമായാണ്‌ ചന്ദനം ലംബമായി അനിയുന്നത്‌. ഇരു കൈകളിലെയും മോതിര വിരല്‍ ഉപയോഗിച്ച്‌ 12 സ്ഥാനങ്ങളിലും ലംബമായി ചന്ദനം തൊടുന്നു.
കുങ്കുമം ദേവീ സ്വരൂപമാണ്‌, നിറത്തിലും തിലകത്തിണ്റ്റെ ആകൃതിയിലും മോഹസ്വരൂപമായ മഹാമായാ തത്വത്തെ ഇതു സൂചിപ്പിക്കുന്നു. നെറ്റിക്കു നടുവിലോ പുരികങ്ങള്‍ക്കു നടുവിലോ ആണ്‌ കുങ്കുമം തൊടുന്നത്‌. ആത്മാവില്‍ ബിന്ദു രൂപത്തില്‍ സ്ഥിതി ചെയ്ത്‌ സകലതിനെയും നയിക്കുന്ന മഹാശക്തിയെ സൂചിപ്പിക്കാനാണ്‌ വൃത്താകൃതിയില്‍ കുങ്കുമം തൊടുന്നത്‌. ആത്മാവും പ്രകൃതിയുമായുള്ള ഐക്യത്തെ സൂചിപ്പിക്കാനാണ്‌ ആത്മാവിന്‌ ആസ്ഥാനമായ പുരിക മദ്ധ്യത്തില്‍ കുങ്കുമം ചാര്‍ത്തുന്നത്‌. കുങ്കുമം നെറ്റിക്കു കുറുകെയോ നെടുകെയോ അണിയാന്‍ പാടില്ലെന്ന് ശാക്തേയ മതം.
കുങ്കുമം ഭസ്മത്തിനൊപ്പം അണിയുന്നത്‌ ശിവശക്തി പ്രതീകവും ചന്ദനക്കുറിയോടൊപ്പം തൊടുന്നത്‌ വിഷ്ണുമായാപ്രതീകവും മൂന്നും കൂടി അണിയുന്നത്‌ ത്രിപുരസുന്ദരീ പ്രതീകവുമാണ്‌.
സീമന്തരേഖയില്‍ സിന്ദൂരം തൊടല്‍.
വിവാഹിതയായ ശേഷം സ്ത്രീകള്‍ തലമുടി പകുത്ത്‌ അതിനു നടുവിലുള്ള രേഖയില്‍ നെറ്റിയുടെ മുകള്‍ഭാഗം മുതല്‍ ഉച്ചിമധ്യം വരെ ചുവന്ന കുങ്കുമം അണിയുന്ന പതിവുണ്ട്‌. വിവാഹമെന്ന ഭോഗാത്മക ചടങ്ങു പോലും ഈശ്വരാത്മകമായ യോഗരൂപമാകണമെന്ന സൂചനയാണിത്‌. സീമയെന്നാല്‍ പരിധി, സീമന്തം പരിധിയുടെ അവസാനവും, ജീവത്മാവിണ്റ്റെ പരിധി അവസാനിപ്പിക്കുന്നത്‌ പരമാത്മാവിലാണ്‌. ശിരോമധ്യം ഈ പരമാത്മസ്ഥാനമാണ്‌. ഇവിടെക്കുള്ള സാങ്കല്‍പിക രേഖയാണ്‌ സീമന്തരേഖ. ശിവശക്തി സംബന്ധം പോലെ ഭൂമിയില്‍ സൃഷ്ടിക്കു തയ്യാറാകുന്ന മനുഷ്യസ്ത്രീ പുരുഷനു പത്നിയാകുമ്പോള്‍ സ്ത്രീക്ക്‌ പരമാത്മപുരുഷന്‍ എന്ന അഭയസ്ഥാനം അപ്രസക്തമാകുന്നു. അതുകൊണ്ട്‌ പരമാത്മസ്ഥാനത്തേക്കു പോകുന്ന സീമന്തരേഖയെ ആസക്തിയുടെ ചിഹ്നമായ ചുവപ്പു നിറം കൊണ്ട്‌ മറയ്ക്കുന്നു. ചുവപ്പ്‌ രജോഗുണമാണ്‌. സൃഷ്ടിക്കാവശ്യമായ വികാരത്തെയാണ്‌ ഈ നിറം സൂചിപ്പിക്കുന്നത്‌.
സിന്ദൂരത്തിനു ഒരു സയന്റിഫിക് വശം കൂടി ഉണ്ട് നമ്മുടെ സൂര്യപ്രകാശത്തിലെ ചുവപ്പ് വർണത്തിന്റെ ഫ്രീക്വൻസി 400–484 THz.. ഈ ഫ്രീക്വന്സിയിലുള്ള പ്രകാശം ഒരു സ്ഥലത്ത് തുടർച്ചയായി പതിച്ചാൽ അവിടെ നെഗറ്റിവ് എനർജി രൂപപ്പെടും.(പശുക്കൾ ചുവപ്പ് വർണം കണ്ടാൽ വിറളി പിടിക്കുന്നത് ഇതുമായി ചേർത്തു വായിക്കണം ) ..എന്നാൽ ചുവപ്പ് സിന്ദൂരം നെറ്റിയിലെ ലലാടമൂർത്തി മർമ്മസ്ഥാനത്ത് പൂശിയാൽ .അവിടെ പ്രകാശം പതിച്ചാൽ ചുവപ്പ് വര്ണത്തെ അത് പ്രതിഫലിപ്പിക്കുന്നു ..ബാക്കി എല്ലാ വര്ണങ്ങളെയും ആഗിരണം ചെയ്യുന്നു ...നെഗറ്റിവ് എനർജിയുടെ അഭാവത്തിൽ സ്വാഭാവികമായും പോസിറ്റിവ് എനർജി രൂപപ്പെടുന്നു ...ഇതിനെ കുറിച്ച് പഠനം നടത്തിയതിന്റെ വെളിച്ചത്തിൽ ആണ് ഗവർമെന്റ് .സിന്ദൂരത്തിനു നികുതിയിളവ് നൽകിയത് ...


Sunday, 7 May 2017

പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ



പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ!

കുട്ടിക്കാലത്ത് കേട്ട ഒരു പദ്യശകലം. ഇന്ന് ചുമ്മാ തലേല്‍ കേറി വന്നു. ഒരു ശകലം മാത്രമേ ഓര്‍ക്കുന്നുള്ളൂ.  എന്നാ പിന്നെ മുഴുവന്‍ ഒന്ന്  കൂടി വായിച്ചേക്കാം എന്നോര്‍ത്തു ഗൂഗിള്‍ അമ്മാവന്റെ വീട്ടില്‍ ഒന്ന് കേറി... അവിടേം ദാരിദ്ര്യം... അവിടേം ഇവിടേം.. അറ്റോം മുറിം... പിന്നെ ഓരോ കോപ്പിലെ ഉടായിപ്പ് എഴുത്തുകളും. എന്നാ പിന്നെ ഞാനായിട്ട് എന്തിനാ കുറയ്ക്കുന്നത്? എന്റെ വക ഇതും കൂടി ഇരിക്കട്ടെ എന്ന് വച്ചു. മലയാളം പൊതു ഭരണഭാഷ ആയ സ്ഥിതിക്ക് ഇതിന്റെ അര്‍ത്ഥം ഒന്നും അറിയാത്ത കൊണാപ്പന്‍ രാഷ്ട്രീയക്കാര് ചിലപ്പോ ചുമ്മാ കേറി വീശും. അതുകൊണ്ട് ഒരു തടയിട്ടേക്കാം എന്ന് വച്ചു.
ഈ ശകലം കവിതയുടെ അര്‍ത്ഥം എന്താണെന്ന് വച്ചാല്‍.
പറഞ്ഞതങ്ങനെതന്നെ, പാതിരാവായല്ലോ പത്നീ!” വാചകം അടിച്ചിരുന്നു ഇരുട്ടായതറിയാതെ പന്നി വെപ്രാളം വച്ചു. പന്നിക്ക് അറിയില്ലല്ലോ ഉറക്കത്തിന്റെ ആവശ്യം.
“കുറഞ്ഞൊന്നുറങ്ങട്ടെ ഞാനുലകീരേഴും” ഞാനീ അലകില്‍ കിടന്നു കുറച്ച്‌ ഒന്നുറങ്ങട്ടെ.  
നിറഞ്ഞ കൃഷ്ണനെക്കാണ്മാൻ” വെണ്ണ തിന്നു വയറു നിറഞ്ഞ കൃഷ്ണനെ കാണാന്‍ മാന്‍ വന്നു.
“പുലർകാലേ പുറപ്പെടാം” രാവിലെ നടക്കാന്‍ പോകണം
“അറിഞ്ഞു വല്ലതും കൂടെത്തന്നയയ്ക്കേണം” അരിഞ്ഞു വല്ലത്തില്‍ വച്ചിരിക്കുന്ന കൂടത്തൈ നനയ്ക്കണം.
“ത്രിഭുവനമടക്കിവാണിരുന്നരുളുന്ന” ത്രിഭു വനത്തില്‍ മടക്കി വച്ചു വായില്‍ വരുന്നത് പറയുന്ന മണി ഇരുന്നുരുളുന്ന സ്ഥലം.  ഈ “ത്രിഭു” വിന്റെ അര്‍ഥം ഇപ്പോഴും വ്യക്തമായിട്ടില്ല. കവിക്ക് എഴുത്തിനിടയില്‍ വന്ന ഒരു തെറ്റ് എന്ന് വേണം കരുതാന്‍.
മഹാ- പ്രഭുവിനെക്കാണ്മാൻ” തടിയനായ പ്രഭുവിന്റെ ഗണ്മാന്‍...
ബാക്കി കവിത ആര്‍ക്കെങ്കിലും അറിയാമെങ്കില്‍ അറിയിക്കുക. ഇതിന്റെ പേരില്‍ ആരും വഴക്കിടണ്ട. കവിത ഇഷ്ടമല്ലെങ്കില്‍ അതങ്ങ് മായിച്ചു കളയുക.


വാല്‍ക്കഷ്ണം: “ഞാനുലകീരേഴും നിറഞ്ഞ കൃഷ്ണനെക്കാണ്മാൻ പുലർകാലേ പുറപ്പെടാം” എന്നതിന്റെ ശരിയായ അര്‍ത്ഥം ഈരേഴു പതിനാലു ലോകങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന കൃഷ്ണനെ കാണാന്‍ അതിരാവിലെ ഞാന്‍ പുറപ്പെടാം എന്നാണു. കൂടാതെ “ഞാനുലകിലേഴും” എന്ന് ചിലപ്പോള്‍ എഴുതി കാണാറുണ്ട്‌. എങ്കില്‍ അതിന്റെ അര്‍ത്ഥം ഞാന്‍ “രാവിലെ എഴുന്നേല്‍ക്കും” എന്നോ “ഭൂമിയില്‍ എഴുന്നള്ളുന്ന” കൃഷ്ണന്‍ എന്നോ ആകാം.