Sunday, 3 November 2024

കാല്‍പനികത മരിക്കുന്നില്ല

 


എന്താണ് കാല്പനികത? പലവട്ടം ജീവിതത്തില്‍ കേട്ടു മറന്നു പോകുന്ന പദം. വെറും റൊമാന്റിസത്തിനു മലയാളീകരണം കടം കൊടുത്തു എഴുതിച്ചേര്‍ത്ത പദം. അതിനു കാല്പനികതയുടെ കരിയിലയനക്കം എന്ന് തിരുത്തി വേണമെങ്കില്‍ വീണ്ടും മറ്റൊരു പദപ്രയോഗം നടത്താം. പച്ചപ്പാര്‍ന്ന്‍ പന്തലിച്ചു വളരേണ്ട മനുഷ്യന്റെ ചെറു ജീവിതം കിഴക്ക് നിന്നും പടിഞ്ഞാറു നിന്നും വരുന്ന കാറ്റിനോത്തു പറന്നു മാറുമ്പോള്‍ നഷ്ടമാകുന്നത് പച്ചപ്പാര്‍ന്ന ജീവിതമെന്ന ഗൃഹാതുരത്വം പകരുന്ന ഒരു പദമാണ്. എങ്ങനെയാണ് ഈ പച്ചപ്പിനു ഒരു ഇലവാട്ടം സംഭവിക്കുന്നത്? പലപ്പോഴായി ജീവിത പന്ഥാവില്‍ ഒരു വഴിയാത്രികനെന്നോണം കടന്നു വരുന്ന കുറെ ‘നിര്‍’ കളാണ്. നിര്‍വികാരത, നിര്‍നിമേഷത, നിര്‍ഭയത, നിര്‍ലോഭത, നിഷ്ക്രീയത... അങ്ങനെ പലതുമാണ്.  ചില ജീവിത സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് നിര്‍വികാരനാകാം, അത് ചിലപ്പോള്‍ ആവശ്യവുമാണ്. ചിലപ്പോള്‍ ജീവിതത്തിന്റെ നാലും കൂടുന്ന കവലകളില്‍ നിര്‍നിമേഷനായി നില്‍ക്കേണ്ടി വരും, എന്ത് ചെയ്യണമെന്നോ, എന്ത് പറയണമെന്നോ, എങ്ങോട്ട് പോകണമെന്നോ അറിയാതെ.  നിന്റെ ക്രീയാത്മതകള്‍ ഫലം കാണാതെ വരുമ്പോള്‍, അതിനു വില കല്പിക്കാതെ വരുമ്പോള്‍ നീ നിഷ്ക്രീയന്‍ ആയി മാറാം. പ്രതിസന്ധി ഘട്ടങ്ങള്‍ ജീവിതത്തെ അമിതമായും, പ്രതികൂലമായും ബാധിക്കുമ്പോള്‍ മറുകരയ്ക്ക്  നീന്താന്‍ നീ ഒരു അയഥാര്‍ത്ഥ്യമായ നിര്‍ഭയത ജീവിതത്തില്‍ അനുവര്‍ത്തിക്കണ്ടതായും വരും. ജീവിതത്തിന്റെ മറുകര എത്തുമ്പോള്‍ വീണ്ടും നിര്‍ലോഭമായ ഒരു കാല്പനികത ജീവിതത്തിലേക്ക് കടന്നു വരാം. ഇതാണ് ജീവിതത്തിലെ ‘സംഭവാമി യുഗേ യുഗേ എന്ന തത്വാവിഷ്കാരം.

തത്വചിന്തകന്‍ അവന്റെ ചാര്കസേരയിലിരുന്നു അയഥാര്‍ത്ഥ്യ പ്രഹേളികകളെ യാഥാര്‍ത്യവല്ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ എവിടെ എന്തോ ഒന്ന് നഷ്ടമാകുന്നു എന്നത് ഒരു കണ്ടെത്തല്‍ അല്ല. അത് മനസ്സിലാക്കാന്‍ ഒരുവന് തത്വശാസ്ത്രം വേണ്ട. ഉള്‍പ്രേരണകളുടെ ഉറവിടമായ ഒരു തുറന്ന മനസ്സ് മതി. ഇന്ന് ലോകത്ത് കുറവുള്ളത് ഉള്പ്രേരണകള്‍ ഉള്ള മനുഷ്യര്‍ ആണ്. ആത്മാവ് എന്ന ജീവന്റെ പുസ്തകം അടച്ച് മനുഷ്യന്‍ തലച്ചോറ് എന്ന ലൈബ്രറിയില്‍ കയറുമ്പോള്‍ അവിടെ അവന്‍ കണക്ക് കൂട്ടലുകളുടെ യന്ത്രവുമായി തന്മയത്വത്തോടെ സമരസപ്പെടാന്‍ പ്രാപ്തന്‍ ആകുന്നു.

മിന്നി മറയുന്ന പൂജ്യങ്ങളും ഒന്നുകളും തിരിച്ചറിയാന്‍ കഴിയുന്നവനെ ബുദ്ധിരാജാവ് എന്ന നാമധേയം നല്‍കി തലപ്പാവ് ധരിപ്പിക്കുമ്പോള്‍ പിന്നെ അവനു എവിടെയും ആരെയും ഭരിക്കാം. അവനെ നീയന്ത്രിക്കാന്‍ ആര്‍ക്കുമാവില്ല. അങ്ങനെ മനുഷ്യരെല്ലാം ഈ സംഖ്യാ ശ്രേണിയിലെ രാജാവും പ്രജകളുമായി കഴിഞ്ഞ് പോകുന്നു. സംഖ്യാരാജാവ് പറയുന്ന അക്കങ്ങള്‍ തിരിച്ചറിയുകയും, അനുകരിക്കുകയും, അനുസരിക്കുകയും ചെയ്യുന്ന പ്രജകള്‍ക്ക് അന്നമുണ്ട്. അത് മറ്റൊരു കാല്പനികതയാണ്. രാജാവും പ്രജകളും ഒന്നിച്ച് ഉണ്ട് ഉറങ്ങുന്ന ഒരു റോമാന്റിസം. അങ്ങനെ അന്നം ഉണ്ട് ആത്മനിര്‍വൃതിയില്‍ ആയ പ്രജകള്‍ അറിയാതെ ചൊരിയുന്ന വെള്ളിക്കാശുകള്‍ക്ക് ദശാംശം എന്ന ഓമനപ്പേര് നല്‍കുമ്പോള്‍ സംഖ്യാരാജാവ് സുഭിക്ഷതയുടെ നെറുകയില്‍ മട്ടുപ്പാവിലെ ചാരുകസേരയില്‍ ഇരുന്ന്പുതിയ തത്വശാസ്ത്രം രൂപകല്‍പന ചെയ്യുന്നു. അതാണ്‌ ആധുനിക ലോകത്തിന്റെ കാല്പനികത. കടമെടുത്ത് കടം കൊടുത്ത് ലാഭം കൊയ്യുന്ന സംഖ്യാശ്രേണിയുടെ കാല്പനികത. ആത്മാവ് നഷ്ടമായ കാല്പനികത. അതിനെതിരെ പ്രതികരിക്കുന്നവനെ വിഡ്ഢി എന്നും ഭ്രാന്തന്‍ എന്നും മുദ്ര കുത്തുന്ന കാല്പനികത. മുട്ടാപ്പുകളും വാദപ്രതിവാദങ്ങളും കൊണ്ട് മനസ്സിനെ വിലക്കെടുത്ത് പ്രതിക്കൂട്ടില്‍ ആക്കി നിഷ്കരുണം ബലിനല്‍കുന്ന അത്യന്താധുനികതയുടെ കാല്പനികത. ഇവിടെ ആര് ആരോട് എന്ത് പറയാന്‍. തലച്ചോറ് ഉള്ളവന് അന്നവും ആത്മാവ് ഉള്ളവന് അടിമത്തവും പ്രഖ്യാപിക്കുന്ന സംഖ്യലോകത്തിന്റെ കാല്പനികത. നിനക്ക് ജീവിക്കാം രണ്ടു കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. ഒന്നാമതായി കുറെയേറെ പൂജ്യങ്ങളുടെയും ഒന്നുകളുടെയും കയറ്റുമതി, അത് പോലെ തന്നെ ആരൊക്കെയോ എവിടെ നിന്നൊക്കെയോ അനിയന്ത്രിതമായി കയറ്റുമതി ചെയ്യുന്ന ഒന്നുകളുടെയും പൂജ്യങ്ങളുടെയും ഇറക്കുമതി. ഇവിടെ ആര്‍ക്കും ഒന്നും നഷ്ടമാകുന്നില്ല. ആത്മാവും ജീവനും ഇല്ലാത്ത സംഖ്യകളെ കൃത്യമായി ചലിപ്പിച്ച് അതിനു ജീവന്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള അനേകരുടെ ശ്രമങ്ങള്‍ അനസ്യൂതം ഒഴുകുന്ന ഈ ഭൂമിയില്‍ നമുക്കും ജീവിക്കാം. ആത്മാവ് ഇല്ലാത്ത സംഖ്യകളുടെ രാജാവും പ്രജകളുമായി. അവിടെയും കാല്പനികത മരിക്കുന്നില്ല.

  

Thursday, 18 July 2024

മഴയും പുഴയും

 

-: മഴയും പുഴയും :-

പുഴയറിയാതെ മഴയൊഴുകി.

മഴയറിയാതെ പുഴയൊഴുകി.

മഴതോര്‍ന്ന നേരം മഴുവിന്‍റെ,

മുനയാല്‍ പുഴയില്‍ മരമൊഴുകി.

മഴ നിലച്ചു പുഴയും നിലച്ചു.

മറുവഴി കാണാതാ മഴുവേന്തിയ,

മനുജനും മണ്ണില്‍ മരിച്ചുറങ്ങി.

മഴുവിന്‍റെ മുനയില്‍ തുരുമ്പായി,

മനുജന്റെ മടിയില്‍ മണ്ണായി.

മനുജന്റെ ജഡം അഴിഞ്ഞ മണ്ണില്‍,

മണ്ണിരകള്‍ പുതു വഴികള്‍ തുരന്നു.

മണ്ണുണര്‍ന്നു, മരവേരുകള്‍ ഉണര്‍ന്നു

മണ്ണിലാ മരങ്ങള്‍ വീണ്ടും നാമ്പെടുത്തു,

മഴയില്ലാ പുഴയരുകില്‍ മിഴിതുറന്നു.

മഴമേഘങ്ങള്‍ തിരികെ പുഴ തേടി വന്നു.

മഴത്തുള്ളികള്‍ നിറഞ്ഞു തൊടിയില്‍,

മഴവഴികളില്‍ വീണ്ടുമാ പുഴ നിറഞ്ഞു.

മഴയറിയാതെ പുഴയൊഴുകി.

പുഴയറിയാതെ മഴയൊഴുകി.

സംഭവാമി യുഗേ യുഗേ!

       :- ജോ തെക്കെക്കുരിക്കാട്ടുകുന്നേല്‍

Monday, 3 June 2024

നമ്മള്‍ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?

 



ഒരിക്കൽ സമൃദ്ധമായിരുന്ന നമ്മുടെ ഈ ലോകം, ഇപ്പോൾ വളരെ  ആയാസം അനുഭവിക്കുന്നു,

മനുഷ്യ സ്പർശനത്തിൻ്റെയും അവന്റെ  അനന്തമായ നേട്ടത്തിൻ്റെയും,

വഴികളില്‍  കാടുകൾ വീഴുന്നു, മരുഭൂമികൾ മന്ദമായി ഇഴയുന്നു,

ഇതിനൊക്കെ നമ്മള്‍  നൽകുന്ന വില വളരെ വിലകുറഞ്ഞതാണ്.


ഒരിക്കൽ തെളിഞ്ഞ വിശാലമായ നീലാകാശത്ത്‌  ഇപ്പോള്‍  പുക ഉയരുന്നു,

എല്ലാ ലോകങ്ങൾക്കും ഇത്  ഒരു ഭയാനകമായ ഓർമ്മപ്പെടുത്തൽ ആണ് ,

ധ്രുവ തൊപ്പികൾ, അവർ പതുക്കെ കരയുന്നു,

അവരുടെ മരവിച്ച സ്വപ്നങ്ങൾ ഇവിടെ സൂര്യ താപത്താല്‍ അലിഞ്ഞില്ലാതാകുന്നു, സൂര്യൻ കുത്തനെയുള്ളതാണ്.


സമുദ്രങ്ങൾ ചൂടാകുന്നു, അവയുടെ അളവ് ഉയരുന്നു,

നമ്മുടെ കൺമുന്നിൽ കടന്നുകയറിയ തീരങ്ങൾ നമുക്ക് കാണാം ,

പവിഴപ്പുറ്റുകൾ, അവയുടെ  നിറങ്ങൾ മങ്ങുന്നു, 

നിശബ്ദമായ ആഴത്തിൽ, അവര്‍  അവരുടെ ശവക്കുഴികൾ സ്ഥാപിച്ചിരിക്കുന്നു.


ഭൂമി മാറുന്നനാതിൽ അതിലിന്നുള്ള  ജീവികൾ,

അവരുടെ ഭാവി ദുർബലമായ കൈകളിലാണ്.

വംശനാശത്തിൻ്റെ വിളി, മന്ത്രിച്ച ഭയം പോലെ കാതുകളില്‍ മുഴങ്ങുന്നു ,

ഒരു ആവാസവ്യവസ്ഥ തണുത്തതും നിർജീവവുമായി മാറുന്നു.


അതിശക്തമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകൾ,

വരണ്ടുണങ്ങുന്ന വരൾച്ചകൾ, വഴിയറിയാതെ വെള്ളപ്പൊക്കം,

മാറ്റത്തിൻ്റെ ഈ അടയാളങ്ങൾ നമുക്ക് ഇനിയും  അവഗണിക്കാൻ കഴിയില്ല,

നമ്മള്‍ ഒരു  ഗ്രഹം അതിനെ  അതിൻ്റെ കാമ്പിന് അപ്പുറം വരെ നുള്ളി നോവിച്ചിരിക്കുന്നു.


എങ്കിലും ഈ ഇരുട്ടിൽ ഒരു വെളിച്ചം വളരും.

ദയാലുവായ പ്രവൃത്തികളിലൂടെയും ജ്ഞാനത്തിൻ്റെ തിളക്കത്തിലൂടെയും,

നമ്മൾ ഒന്നിച്ചാൽ, ഇടപെട്ടാൽ, 

ഈ ദുഃഖിത പേജ് നമുക്ക് മാറ്റിയെഴുതാം.


ഓരോ മരത്തിനും, ഓരോ അരുവിക്കും,

ഓരോ കുട്ടിയുടെയും പ്രതീക്ഷാനിർഭരമായ സ്വപ്നങ്ങൾക്കായി, 

ഈ നിർണായക ആഹ്വാനത്തെ നേരിടാൻ നമുക്ക് എഴുന്നേൽക്കാം, 

ഭൂമിക്ക് വേണ്ടിയുള്ള പോരാട്ടം, എല്ലാവർക്കും വേണ്ടി നമുക്കും തുടങ്ങാം .

കാലാവസ്ഥ വ്യതിയാനം


 

ഒരിക്കൽ പച്ചപ്പ് വളർന്ന പാടങ്ങളിൽ,

ഇപ്പോൾ തരിശായി, കരിഞ്ഞുണങ്ങി, പൊടിക്കാറ്റ് വീശുന്നു,

നദികൾ ചുരുങ്ങി, അവയുടെ ജലം നേർത്തു,

ഭൂമി നിലവിളിക്കുന്നു, നിശബ്ദമായ ഒരു മുഴക്കം.


ഉയർന്ന പർവതങ്ങളെ കിരീടമണിയിച്ച മഞ്ഞ്,

ഇപ്പോൾ ആകാശത്തിന് താഴെയായി ഒഴുകുന്നു,

സമുദ്രങ്ങൾ ഉയരുകയും തീരങ്ങൾ പിൻവാങ്ങുകയും ചെയ്യുന്നു,

ഹൃദയത്തിൻ്റെ അക്ഷീണമായ ഹൃദയമിടിപ്പ് പോലെ.


വന്യജീവികൾ വിഹരിക്കുന്ന ഇടതൂർന്ന വനങ്ങൾ,

ഇപ്പോൾ തീപ്പൊരിയും തീയും, അവരുടെ വീട് നഷ്ടപ്പെടും,

ആകാശനീലയെ ശ്വാസം മുട്ടിക്കുന്ന പുകയിൽ,

ഒരു ലോകം രൂപാന്തരപ്പെട്ടു, ഞങ്ങളും.


ചെറിയ ജീവികൾ, ശക്തരായ വലിയ,

ഈ ദുർബലമായ ക്ഷണികമായ വിധി എല്ലാവരും പങ്കിടുന്നു,

ബാലൻസ് നുറുങ്ങുകളും കൊടുങ്കാറ്റുകളും അലറുമ്പോൾ,

പ്രകൃതിയുടെ രോഷം നമുക്ക് അവഗണിക്കാനാവില്ല.


എന്നിട്ടും നമ്മുടെ കൈകളിൽ ഒരു ശക്തിയുണ്ട്,

ഈ ആകാശത്തിനു താഴെയുള്ള ഭൂമിയെ സുഖപ്പെടുത്താൻ,

തിരഞ്ഞെടുത്ത തിരഞ്ഞെടുപ്പുകൾക്കൊപ്പം, ഞങ്ങൾ എടുക്കുന്ന ഘട്ടങ്ങളിലൂടെ,

ശോഭനമായ ഒരു ഭാവി, ഞങ്ങൾ പുതുതായി ഉണ്ടാക്കുന്നു.


അതിനാൽ നമുക്ക് തിരിയാം, ഹൃദയങ്ങൾ യോജിപ്പിച്ച്,

എല്ലാ മനുഷ്യര്‍ക്കും വേണ്ടി ലോകത്തെ നന്നാക്കാന്‍,

ഈ പോരാട്ടത്തിൽ, ഞങ്ങളുടെ ആത്മാക്കൾ ബന്ധിക്കപ്പെട്ടിരിക്കുന്നു,

ഒരു പച്ചപ്പുള്ള മെച്ചപ്പെട്ട ലോകം കണ്ടെത്തും.

Wednesday, 10 April 2024

മനുഷ്യാ മണ്ണ് നിനക്കായി കാത്തിരിക്കുന്നു



മനുഷ്യനെ മണ്ണില്‍ സംസ്കരിക്കൂ  
കല്ലറകള്‍ കച്ചവടസ്ഥലങ്ങള്‍ ആകാതിരിക്കട്ടെ!
നുഷ്യനെ അടക്കേണ്ടത് മണ്ണിലാണ് അല്ലാതെ കാറ്റ് കയറാത്ത സിമന്‍റ് കല്ലറകളില്‍ അല്ല. ഇലകള്‍ അഴുകി മരത്തിനു വളമാകുന്നത് പോലെ മനുഷ്യനും മണ്ണില്‍ അലിഞ്ഞു  ചേര്‍ന്ന് മറ്റു ജീവജാലങ്ങള്‍ക്ക് ഒരു പോഷകം ആയി ഒരുനാള്‍  മാറേണ്ടത് ആണ്.

ആത്മാവ് അഥവാ ജീവന്‍ പിരിഞ്ഞ ശരീരത്തിന് മറ്റു ജീവജാലങ്ങളിലൂടെയാണ് ഒരു പുനര്‍ജീവനം സംഭവിക്കേണ്ടത്‌. ജീവിച്ചിരുന്നപ്പോള്‍ ഒരു മനുഷ്യന്‍ അവന്റെ ഉപജീവനത്തിന് ആവശ്യമായ  പോഷകമായി ഉപയോഗിച്ചതെല്ലാം പ്രകൃതിയുടെ ദാനങ്ങള്‍ ആണ്. അതിനാല്‍ മനുഷ്യന്റെ പ്രകൃതിയോടുള്ള അവന്റെ അവസാന കടപ്പാട് തീര്‍ക്കേണ്ടത്  തന്നെത്തന്നെ പ്രകൃതിക്ക് തിരിച്ചു നല്‍കികൊണ്ടാണ്. അവന്റെ പ്രകൃതിയോടുള്ള തന്‍റെ കടം വീട്ടല്‍ നടത്തേണ്ടത്, ജീവംശം നഷ്ടമായി നിശ്ചലം ആയ ശരീരത്തെ പ്രകൃതിയിലെ മറ്റു ജീവജാലങ്ങള്‍ക്ക് സമര്‍പ്പിച്ചു കൊണ്ടാണ്. അതിന് മണ്ണില്‍ അലിയുക തന്നെ വേണം.
സിമന്‍റ് കല്ലറകളില്‍ സംസ്കരിക്കപ്പെടുന്നവര്‍ അവസാന നിമിഷത്തിലും ഒരു തരത്തില്‍  സ്വാര്‍ത്ഥര്‍ ആണ്. അവസാന നിമിഷത്തിലും ഒന്നും മറ്റുള്ളവര്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ എല്ലാം സ്വന്തം ആയി വയ്ക്കാനുള്ള അവന്റെ ആഗ്രഹത്തിന്റെ അവസാന പൂര്‍ത്തീകരണം. സമ്പത്ത് അധികം ആയാല്‍ അങ്ങനെയേ സംഭവിക്കൂ. സിമന്‍റ് കൂടാരങ്ങളില്‍ അന്തിയുറങ്ങുന്ന ആത്മാക്കള്‍ ഊര്‍ജ്ജ ദ്രവീകരണം സംഭവിച്ച് ഒന്നുമല്ലാതെ ആകുമ്പോള്‍ മണ്ണില്‍ അലിയുന്നവര്‍ മറ്റൊരു ജീവനുള്ള ഊര്‍ജ്ജമായി പുനര്‍ജനിക്കുകയാണ്. അതാകണം നിങ്ങളുടെ ഉയിര്‍പ്പ്. അല്ലാതെ ആകാശ മേലാപ്പിലെ അപ്പം കിട്ടുന്ന തട്ടുകട ആകരുത് നിങ്ങളുടെ ലക്ഷ്യം. 

കല്ലറകള്‍ കച്ചവട സ്ഥലങ്ങള്‍ ആകുമ്പോള്‍ മനുഷ്യന് നഷ്ടമാകുന്നത് ഒരു വലിയ പ്രകൃതി മൂല്യം ആണ്. ഇനി നിങ്ങള്ക്ക്  ചിന്തിക്കാം. തീരുമാനങ്ങള്‍ എടുക്കാം. ഒരു പൂര്‍ണമായ വിട്ടുകൊടുപ്പിനു തയ്യാറാകാം. സിമന്റ് കൂടാരങ്ങളില്‍ നിന്ന് മണ്ണിലേക്ക് മടങ്ങാം..!
നിങ്ങളുടെ ഉയിര്‍പ്പ് മറ്റു ജീവജാലങ്ങിലൂടെ ആകട്ടെ, അതിനായി നമുക്ക് മനസ്സിനെ പരുവപ്പെടുത്താം !

Sunday, 18 February 2024

പുട്ടും റോക്കറ്റും

 


ജി. എസ്. എല്‍. വി. എഫ്. പതിനാലില്‍ ശ്രീഹരിക്കൊട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന് അതിവിജയകരമായി വിക്ഷേപണം പൂര്‍ത്തിയാക്കി ഇന്ത്യയുടെ തനതായ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തില്‍ എത്തിച്ച സംഭവം അതിന്റെ ചൂട് ആറുന്നതിനു മുന്‍പേ മറ്റൊരു വിജയം ആഘോഷിക്കുകയാണ് ഞാന്‍. നിരീക്ഷണ ഉപഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ ചുറ്റാന്‍ തുടങ്ങുമ്പോള്‍ അത് മറ്റൊരു നാഴികക്കല്ലായി ഇന്ത്യയുടെ ശൂന്യാകാശ വിജയഗാഥയില്‍ ഇടം കുറിക്കുമ്പോള്‍ അതിന്റെ വിജയത്തിന്റെ ആഘോഷമെന്നോണം ഞാന്‍ അതിരാവിലെ എഴുന്നേറ്റു കുളിച്ചു കുറി തൊട്ടു കേരളത്തിന്റെ സ്വന്തം അഭിമാനം ആയ പുട്ടും കടലക്കറിയും ഉണ്ടാക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി.

നെതര്‍ലണ്ടില്‍ അറിയപ്പെടുന്ന ഒരു പ്രാന്തപ്രദേശങ്ങളില്‍ ഒന്നായ മാസ്ട്രിക്റ്റില്‍ ആദ്യമായി പുട്ടിന്റെ ഉത്പാദനം സാധ്യമാണെന്ന് തെളിയിച്ചത് എന്റെ അടുക്കളയിലാണ്. കേരളത്തില്‍ നിന്ന്‍ തന്നെ ഇറക്കുമതി ചെയ്ത ആട്ട പുട്ടുപൊടി പിന്നെ അന്ന അലുമിനിയം കമ്പനിയുടെ കൂക്കര്‍ അതില്‍ വയ്ക്കാന്‍ പാകമായ സ്റ്റീല്‍ കുറ്റിയും കയ്യില്‍ ഉള്ളപ്പോള്‍ അത് ഇവിടെ എന്റെമാത്രം സ്വതന്ത്ര അഹങ്കാരമായ കേരളത്തിലെ ഗോതമ്പ് പുട്ടിനെ പുനരാവിഷ്കരിക്കാനുള്ള എന്റെ ശ്രമം ഫലവത്താകുന്നതില്‍എനിക്ക് അഭിമാനത്തിന്റെ നിമിഷമാണ്.


ഗോതമ്പ് പൊടി നന്നായി വറുത്തെടുത്ത് ചെറു ചൂടോടെ തന്നെ ആവശ്യത്തിന് ഉപ്പു ചേര്‍ത്തു പച്ചവെള്ളം തളിച്ച് നനച്ചു പുട്ട് പരുവത്തില്‍ ആക്കുന്ന വിദ്യ കേരളീയര്‍ക്ക് മാത്രം കൈവശമുള്ള ഒരു അതി വിശിഷ്ട കൂക്കിംഗ് ടെക്നോളജി ആണ്. പുട്ടിനുള്ള ഉതിര്‍ പൊടിയുടെ ഫിസിക്സ് ഒരു പ്രത്യേക സംഗതി ആണ്. ഒരു കൈ വാരി എടുത്ത് ഒന്നമര്‍ത്തിയാല്‍ ഒന്നിച്ചിരിക്കുകയും ഒന്നുകൂടി അമര്‍ത്തിയാല്‍ വീണ്ടും പഴയ ഉതിര്‍ പൊടി ആവുകയും ചെയ്യുന്ന ഒരു വല്ലാത്ത ഫിസിക്സ്. അമേരിക്കന്‍ ശാസ്ത്രലോകത്തിന്റെ അഭിമാനം ആയ നാസ ഇപ്പോള്‍ കേരളത്തിന്റെ പുട്ട് നിര്‍മാണ വൈദഗ്ദ്യത്തിലെ ഫിസിക്സിനെക്കുറിച്ച് ഗംഭീരമായ ഒരു ഗവേഷണം നടത്തിക്കൊണ്ടിരിക്കുയാണ്. അവരുടെ ഇനിയുള്ള ചന്ദ്ര യാത്രയില്‍ വിക്ഷേപിക്കാന്‍ ഒരുങ്ങി ഇരിക്കുന്ന റോക്കറ്റിന്റെ നിര്‍മാണത്തിന് ഏതെങ്കിലും രീതിയില്‍ ഇത് പ്രയോജനപ്പെടുത്താനാവും എന്ന പ്രതീക്ഷയോടെ.

പുട്ടിനുള്ള ഉതിര്‍ പൊടി തയ്യാറാക്കിയ ശേഷം നാലടുപ്പുള്ള ഇന്ടക്ഷന്‍പ്ലേറ്റില്‍ വിരല്‍ അമര്‍ത്തി സ്ഥിരം ഉപയോഗിക്കുന്ന അടുപ്പ് ഓണാക്കി. ഗ്ലാസിന്റെ അടിയില്‍ കത്തിത്തിളങ്ങുന്ന കൊയിലിനു മുകളില്‍ അരഭാഗം വെള്ളം നിറച്ചു അന്നയുടെ കുക്കര്‍ വച്ച് ആവി വന്നപ്പോള്‍ ഒന്നാമത്തെ കുറ്റി പുട്ട് തട്ടിന് മുകളില്‍ തേങ്ങാപ്പീര (ഉണക്കപ്പീര വെള്ളത്തില്‍ കുതിര്‍ത്തത്) പുട്ടുതിര്‍ തേങ്ങാപ്പീര പുട്ടുതിര്‍ എന്നിങ്ങനെയുള്ള തലമുറകളായി കൈമാറിക്കിട്ടിയ പുട്ട് നിര്‍മാണത്തിലെ കുറ്റി നിറയുടെ തത്വം അപ്പാടെ പകര്‍ത്തി അത് വക്കോളം നിറച്ചു മൂന്നു തുളയുള്ള അടപ്പും വച്ച് മൂടി ആവിയും വരുന്നത് നോക്കി അല്പ നേരം അങ്ങനെ നിന്നു. അല്‍പനേരത്തിനുശേഷം മൂന്ന് തുളയിലൂടെ ചീറ്റിവരുന്ന ആവി കണ്ടപ്പോള്‍ റോക്കറ്റ് വിക്ഷേപണ വിജയം ആവേശപൂര്‍വ്വം ആഘോഷിച്ചവരെപ്പോലെ തന്നെ എന്റെ പുട്ടു വിക്ഷേപണത്തിലെ വിജയവും ഞാന്‍ പുഞ്ചിരിയോടെ ആഘോഷിച്ചു.


 അതങ്ങനെ ഒരു നാല് തവണ വിക്ഷേപിച്ചു കഴിഞ്ഞപ്പോള്‍ തയ്യാറാക്കി വച്ചിരുന്ന പുട്ട് പൊടിയും തേങ്ങാപ്പീരയും തീര്‍ന്നു.

തല്ക്കാലം വിക്ഷേപണം നിര്‍ത്തിവച്ചു കടലക്കറി നിര്‍മാണത്തിന്റെ സാങ്കേതിക മികവു തിരിച്ചറിയുന്നതിലെക്ക് കടന്നു. നേരത്തെ പുഴുങ്ങി ടിന്നില്‍ അടച്ചിരിക്കുന്ന വാങ്ങിക്കുന്ന കടല്യ്ക്ക് അധികം വേവില്ല. അതുകൊണ്ട് രണ്ടു സവോള നന്നായി കനം കുറച്ചരിഞ്ഞു റെഡിയാക്കി. തിളച്ചുമറിയുന്ന എണ്ണയില്‍ പൊട്ടിത്തെറിച്ചു കളിക്കുന്ന കടുക് കുട്ടന്മാരോടോപ്പം ഒരു സ്പൂണ്‍ കറിപ്പൌടറും രണ്ടു സ്പൂണ്‍ മല്ലിപ്പൊടിയും കുറെ ഉണക്ക കറിവേപ്പിലയും ഒക്കെ കൂട്ടി വഴറ്റി ആവശ്യത്തിനു ഉപ്പും ചേര്‍ത്തു ടിന്നിലിരുന്ന കടല നന്നായി കഴുകി സവോളക്കൂട്ടിന്റെ ഒപ്പം ചേര്‍ത്തു അല്പം വെള്ളവും ചേര്‍ത്തു. ഇടയ്ക്ക് ഇടയ്ക്ക് അല്പം രുചി നോക്കി. ഒന്ന് കുറുകി കിട്ടാന്‍ അല്പം കുറുക്കുപൊടി വെള്ളത്തില്‍ കലക്കി അതിനോട് ചേര്‍ത്തു ഒന്ന് തിളച്ചു മറിഞ്ഞപ്പോള്‍ കടലക്കറിയും റെഡി.

പിന്നെ ഒരു കുറ്റി പുട്ടും ഉണ്ടാക്കിയ കടലക്കറിയും ചേര്‍ത്ത് നന്നായി ഒരു പിടിപിടിച്ചു. ഇപ്പോള്‍ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം അതിന്റെ ഓര്‍ബിറ്റില്‍ തിരിയുന്നത് പോലെ പുട്ടും കടലയും അതിന്റെ ഓര്‍ബിറ്റില്‍ കൂടി നിര്‍ഗളമായി യാത്ര ചെയ്തു. ഇനി ആ യാത്ര അങ്ങനെ തുടര്‍ന്നു കൊണ്ടേയിരിക്കും. അവസാനം ഇന്ധനം തീര്‍ന്നു താഴേക്കു പതിയ്ക്കും വരെ!

Friday, 2 February 2024

ബിംബീകരണം




സമൂഹത്തില്‍  ഇന്ന്  ബിംബീകരണങ്ങള്‍  കൂടി  വരുന്നു.  ഈ  "ബിംബീകരണം" ആണ് അന്നും ഇന്നും മനുഷ്യരുടെ പരാജയങ്ങളുടെയും അടിസ്ഥാനം. പൊള്ളയായ ഉള്ളുകള്‍ക്ക് പുറമേ മനോഹരമായ ബിംബങ്ങളെ സൃഷിക്കുമ്പോള്‍  മനുഷ്യന്‍  മറക്കുന്നത്  ഉള്‍കാമ്പ്കളാണ്.  എന്നിലെ  നിശ്ചലതയാണ്  എന്നിലെ  ഉള്‍ക്കാമ്പ് എന്ന  തിരിച്ചറിവ്  മനുഷ്യന്  നഷ്ടമായി. അതിവേഗം  ഒഴുകുന്ന  പുഴയോട്  എന്റെ  പ്രതിബിംബങ്ങളെ  സൃഷ്ടിക്കു  എന്ന്  കേഴുന്നവര്‍ അറിയാതെ പോകുന്ന  ഒരു സത്യം ഉണ്ട്  നിശ്ചലമായ ജലാശയങ്ങല്‍ക്കെ വ്യക്തമായ  പ്രതിബിംബങ്ങളെ  സൃഷ്ടിക്കാനാവൂ എന്ന യാഥാര്‍ത്ഥ്യ ബോധം. ശാന്തമായ  പ്രകാശത്തിന്റെ  സാന്നിധ്യത്തില്‍  മാത്രമേ വ്യക്തമായ  പ്രതിബിംബങ്ങള്‍  ഉണ്ടാകൂ. ആ  പ്രകാശം  ഉത്ഭവിക്കേണ്ടത്  പുറമേ നിന്നുമാണ്. അത്  തട്ടി  പ്രതിഫലിക്കാന്‍  അവസരം കൊടുക്കുക അത്  മാത്രം ആണ്  മനുഷ്യന്‍ ചെയ്യേണ്ടത്.  ഉള്ളില്‍ നിന്നുള്ള  പ്രകാശ വിസ്ഫോടനം ചിലപ്പോള്‍  നിഴലുകളെ  സൃഷ്ടിക്കാം. അല്ലെങ്കില്‍ അതൊരു  ആത്മനാശത്തിനു  തുടക്കവും  ആകാം. പുറം വെളിച്ചത്തില്‍  നിഴലുകള്‍  അപ്രത്യക്ഷമാകുന്നത് പോലെ  നീ  നിന്റെ  നിഴലായി  കൊണ്ട് നടക്കുന്ന  അഹം ഒരു സുപ്രഭാതത്തില്‍ മറ്റുള്ളവരുടെ ബോധോദയപ്രകാശ വികിരണത്തില്‍ നിഷ്പ്രഭമാകാം.  ബിംബമാകാനും,  ബിംബങ്ങള്‍ക്ക്  പിന്‍തുണയാകാനും, ബിംബങ്ങളെ  രൂപപ്പെടുത്താനും ഉള്ള  പരക്കം  പാച്ചിലാണ്  നാം എവിടെയും  കാണുന്നത്.  ഈ പാച്ചിലിനിടയില്‍  ചിലപ്പോള്‍  നാം അറിയാതെ  തന്നെ  കാമ്പില്ലാത്ത ബിംബസൃഷ്ടികള്‍  നടത്തിയിരിക്കാം.  അത്  പിന്നാലെ വരുന്ന ഒരു ജനതയ്ക്ക്  അല്ലെങ്കില്‍ തലമുറയ്ക്ക്  അര്‍ത്ഥം  തിരിയാത്ത ഒരു നോക്ക്കുത്തിയായി  അവിടെയും  ഇവിടെയും ഉയര്‍ന്നു നില്‍ക്കാം.  അത്  കണ്ടു  വളരുന്നവര്‍  പിന്നീട്  അതെ സ്ഥാനം സ്വന്തമാക്കാനും  മറ്റൊരു നോക്കുകുത്തി  ബിംബമാകാനും  അവബോധ മനസിനെ പരുവപ്പെടുത്തും.   അതിനു  ഒരു മാറ്റം ഉണ്ടാവണം  എങ്കില്‍ മനുഷ്യന്‍ തന്റെ  നിശ്ചലതയുടെ ജലപ്പരപ്പിലേക്ക് തിരിയേണ്ടതുണ്ട്.