Sunday, 25 May 2025

ഓര്‍മകളിലെ ജീവിതം

 

ഇനിയും മറക്കേണ്ടതുണ്ടോ എന്‍ പ്രീയതമേ

നിനക്കായിയെന്‍ മനസ്സിന്‍ സ്വപ്‌നങ്ങള്‍

വഴിപിരിഞ്ഞകന്നവര്‍ സ്വവഴിതേടി പോകവേ

മടങ്ങില്ല ഞാനെന്‍ മാതൃഭവനത്തിലേ

ക്കൊരുനാളുമൊരു വഴിപോക്കനായി പോലും.

മറുപിള്ളയല്ല ഞാന്‍ ചാപിള്ളയല്ല ഞാന്‍

ഞാനെന്നമ്മതന്നോമന മകന്‍, അറിയാതെ

എന്നാളുമതെന്നോര്‍മ്മയില്‍ ഒരു വിങ്ങലായി

ഓര്‍ക്കുവാനുയിരില്ലിന്നെന്നമ്മതന്‍ ഉടലില്‍

ഒരുവാക്ക് നന്ദിയേകാന്‍ മടങ്ങി വരില്ലൊരുനാളും.

ഓടുവാനുലകത്തിലിടമില്ലിനിയൊരേടവും

ഉടയാടയതൊന്നഴിച്ചു ഞാനുറങ്ങട്ടെയൊരിത്തിരിനേരം.

പടവെട്ടി പണിയെടുത്തു പകലന്തിയാക്കാന്‍

പലനാളും പുലര്‍കാലേ പുറപ്പെട്ട ഞാന്‍

ഇരുളിന്‍റെമറവില്‍ തിരികെ പടിക്കലെത്തവേ

പലനാളും പൊഴിക്കയെന്‍ കണ്ണീര്‍ കുടം കണക്കെ.

പാതിയടയും മിഴികള്‍ പാതിരാവിന്‍ മറവില്‍ 

പാതവക്കില്‍ പാദസ്വരം കിലുക്കവേയവിടെ

പതറാതെയെന്‍ പത്നി തന്‍ പാദം മുത്തവെ

പകരുന്ന സ്നേഹചൂടില്‍ ഞാനെന്‍ പ്രാണനെ

പകുത്തു കൊടുക്കവേ, മറക്കുന്നു ഞൊടിയില്‍

ഞാനെന്‍ ജീവിതവ്യഥകള്‍, വ്യാധികള്‍; ഒപ്പം

വിസ്മൃതിയിലാകുന്നുമെന്‍ ദുഃഖങ്ങള്‍.


                                ജോമോന്‍ തെക്കെകുരിക്കാട്ടുകുന്നേല്‍

No comments:

Post a Comment