Wednesday, 16 November 2016

തിരക്കഥ


ഞാന്‍ തിരക്കിലാണ്, ഞാന്‍ ഒരു തിരക്കഥ എഴുതുന്ന  തിരക്കിലാണ്. എനിക്കൊരു പ്രൊഡിയൂസറെ ആവശ്യം  ഉണ്ട്. ആര്‍ക്കും ഇതില്‍ തല  വച്ചു  കൊടുക്കാം. കിട്ടുന്ന വരുമാനം  മുഴുവന്‍  എടുക്കുകയും  ആവാം എന്നാല്‍  തുടങ്ങാം  അല്ലെ!

കഥ ഇങ്ങനെ!
ടൈറ്റില്‍ കലാപരിപാടികള്‍ക്ക് ശേഷം ഒരു കറുത്ത സ്ക്രീനില്‍ ഇങ്ങനെ ആദ്യം എഴുതികാണിക്കുന്നു “ഈ കഥയും ഇതിലെ കഥാപാത്രങ്ങള്‍ക്കും തമ്മില്‍ നിത്യജീവിതത്തിലെ സംഭവങ്ങളും ആളുകളും  ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നു  എങ്കില്‍ അത്  വെറും യാദൃശ്ചികം മാത്രം”

സീന്‍ ഒന്ന്
കഥ  ആരംഭിക്കുന്നത് ഒരു വലിയ ജനക്കൂട്ടം സ്റ്റെജിനു മുന്നില്‍ തടിച്ചു കൂടി നില്‍ക്കുന്നത് കാണിച്ചു കൊണ്ടാണ്. ബഹളം, ജയ്‌ വിളികള്‍..  അങ്ങനെ പലതും.. ഒരു തടിമാടന്‍ പരിവാരങ്ങളും ഒത്തു സ്റെജിലേക്ക് കയറി വരുന്നു.  കൂട്ടത്തില്‍ ഒരു ഉറക്കത്തില്‍ നിന്ന് എണീറ്റ്‌ വന്ന കുട്ടിയും.  ഇടയ്ക്കു കുട്ടി വായിക്കോട്ട വിടുന്നുണ്ട്.. തടിമാടന്‍ എന്തൊക്കെയോ പറയുന്നു.. എവിടെയോ മതില് കെട്ടുന്ന കാര്യം..

സീന്‍ രണ്ട്
പാതിരാത്രി സമയം താടി ഉള്ള  ഒരു മനുഷ്യന്‍ പ്രസംഗിക്കുന്നു. ചുറ്റും ആരെയും കാണാന്‍ ഇല്ല. എന്തൊക്കെയോ റദ്ദു ചെയ്യാന്‍ പോകുന്നു എന്ന്. കേട്ടിട്ട് ആര്‍ക്കും ഒന്നും  മനസ്സിലാകുന്നില്ല. പാന്ജ് സൌ രൂപയെ ഓര്‍ ഹജാര്‍ രൂപയെ എന്ന്  മാത്രം  വ്യക്തം.

സീന്‍ മൂന്ന്
ഒരു വെളുത്ത സ്ത്രീ സോഫയില്‍ ഇരുന്നു കരയുന്നു.. എന്തോ നഷ്ടം ആയത് പോലെ. ഇനിയെങ്ങനെ ആളുകളുടെ മുഖത്ത് നോക്കും എന്ന്  ഇടയ്ക്ക് പറയുന്നുണ്ട്.

സീന്‍ നാല്
നേരം വെളുത്തു  വരുന്നു.  ആളുകള്‍ എങ്ങും നെട്ടോട്ടം ഓടുന്നു. കയ്യില്‍ നിറയെ നോട്ടുകെട്ടുകള്‍... എല്ലായിടത്തും  നീണ്ട നിര. പട്ടിയെ പേടിച്ചു വഴിയില്‍ ഇറങ്ങാത്ത എല്ലാവരും ഇപ്പോള്‍ പെരുവഴിയില്‍.

ഇടയ്ക്കു ചില സീനുകള്‍  അവിടെ മതില് കേട്ട് ഇവിടെ നോട്ടു റദ്ദ് ആക്കല്‍ ..ഇവിടെ നോട്ടു റദ്ദ് ആക്കല്‍ ..അവിടെ മതില് കെട്ടു!

സീന്‍ അഞ്ച്
ചാനലുകള്‍ ചുമ്മാ വാചക കസരത്തു നടക്കുന്നു. ആര്‍ക്കും ഒന്നും മനസ്സിലാകുന്നില്ല. എല്ലാരും എല്ലാവരെയും തെറി പറയുന്നു.

സീന്‍ ആറു
സോഷ്യല്‍ മീഡിയ ജിമ്നാസ്സ്ടിക്! എല്ലാ ചളിയും വാരി എറിയുന്നു.

സീന്‍ ഏഴ്
എല്ലാം പതുക്കെ ശാന്തം ആകുന്നു. ഇലക്ഷന്‍ സമയം വരുന്നു. എല്ലാം പഴയപോലെ വീണ്ടും തുടങ്ങുന്നു.

കലാശകൊട്ട്
സംവിധായകന്‍ വിളിച്ചു പറയുന്നു..  ഇതിലൊരു നല്ല വില്ലനെ വേണം... ആരാണ് തയ്യാര്‍? എല്ലാവരും പരസ്പരം നോക്കുന്നതോടെ പടം അവസാനിക്കുന്നു.


No comments:

Post a Comment